മഴമേഘം ആകാശം നിറയ്ക്കുമ്പോൾ കണ്ടില്ലെന്നു നടിച്ച കാഴ്ചകൾക്ക് ഉൾകണ്ണിൽ വല്ലാത്ത തെളിച്ചം. പെറുക്കിയെടുക്കാൻ ബാക്കിയായവ.. ദൂരേ പെയ്തൊഴിയാൻ ഓടിയപ്പോൾ ചിതറിപ്പോയ കുറേ മുത്തുകളും നിശ്ശ്വാസങ്ങളും..ഇടറിയ പാദങ്ങളോടെ കാതോർത്തത് പിൻവിളിക്കായ് മാത്രം. മൌനത്തിൻറെ അടരുകളിൽ നീ കൂടേറിയപ്പോഴും കാത്തിരുന്നത് പൂർണമാവാത്ത വരിയുടെ ഓർമയിൽ. അകലങ്ങളിലെ വ്യഥ നിന്നക്കന്യമാണെങ്കിലും മിന്നൽപിണരുകൾ പോലെ അത് നിത്യവും എന്നെ തേടിയെത്തുന്നു. ഈ നിഴലുകളൊന്നും നിന്റെ വഴിത്താരയിൽ മുദ്ര പതിപ്പിക്കില്ല, തിരിച്ചുനല്കാനൊരു വാക്കും കരുതിയിരിക്കില്ല. ദൂരം തേടി തീരം തേടി നീ പോകുമ്പോൾ കാഴ്ച്ച മറയ്ക്കാൻ മഴനൂലിൽ വന്നിറങ്ങുന്ന മഴത്തുള്ളികൾ കൂട്ട്.
"ഏതു ദൂസര സങ്കല്പത്തില് വളര്‍ന്നാലും, ഏതു യന്ത്ര വല്കൃത ലോകത്തില്‍ പുലര്‍ന്നാലും, മനസ്സിലുണ്ടാവട്ടെ ഗ്രാമത്തിന് വെളിച്ചവും, മണവും, മമതയും ഇത്തിരി കൊന്നപൂവും."
Thursday 12 November 2015
പറയാൻ മറന്നവ..!
മഴമേഘം ആകാശം നിറയ്ക്കുമ്പോൾ കണ്ടില്ലെന്നു നടിച്ച കാഴ്ചകൾക്ക് ഉൾകണ്ണിൽ വല്ലാത്ത തെളിച്ചം. പെറുക്കിയെടുക്കാൻ ബാക്കിയായവ.. ദൂരേ പെയ്തൊഴിയാൻ ഓടിയപ്പോൾ ചിതറിപ്പോയ കുറേ മുത്തുകളും നിശ്ശ്വാസങ്ങളും..ഇടറിയ പാദങ്ങളോടെ കാതോർത്തത് പിൻവിളിക്കായ് മാത്രം. മൌനത്തിൻറെ അടരുകളിൽ നീ കൂടേറിയപ്പോഴും കാത്തിരുന്നത് പൂർണമാവാത്ത വരിയുടെ ഓർമയിൽ. അകലങ്ങളിലെ വ്യഥ നിന്നക്കന്യമാണെങ്കിലും മിന്നൽപിണരുകൾ പോലെ അത് നിത്യവും എന്നെ തേടിയെത്തുന്നു. ഈ നിഴലുകളൊന്നും നിന്റെ വഴിത്താരയിൽ മുദ്ര പതിപ്പിക്കില്ല, തിരിച്ചുനല്കാനൊരു വാക്കും കരുതിയിരിക്കില്ല. ദൂരം തേടി തീരം തേടി നീ പോകുമ്പോൾ കാഴ്ച്ച മറയ്ക്കാൻ മഴനൂലിൽ വന്നിറങ്ങുന്ന മഴത്തുള്ളികൾ കൂട്ട്.
Subscribe to:
Post Comments (Atom)
നന്നായിട്ടുണ്ട്.
ReplyDeleteവരികൾക്ക് തമ്മിൽ ഗ്യാപില്ലാത്തത് കൊണ്ട് വായന ബുദ്ധിമുട്ടി.
നന്നായിട്ടുണ്ട്
ReplyDelete